Thursday, January 28, 2016

ആരും മരിക്കാത്ത വീടുകള്‍

"ആ പുസ്തകങ്ങളിലൊന്നില്‍ കടുകുമണികളുടെ കഥയുണ്ടായിരുന്നു. മരിച്ച കുഞ്ഞിനെ ജീവിപ്പിച്ചുകൊടുക്കാനാവശ്യപ്പെട്ട് ബുദ്ധനെ സമീപിച്ച അമ്മയോട് ആരും മരിക്കാത്ത ഏതെങ്കിലും വീട്ടിൽനിന്ന് ഒരുപിടി കടുകു വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞയച്ച കഥ.
"ജനലിൽക്കൂടി വീഴുന്ന വെയിലിന്റെെ ത്രികോണത്തിൽ കാലിട്ടിളക്കിക്കൊണ്ട് മിണ്ടാതെ കിടക്കുന്ന രാഹുലിന്‍റെ ചിത്രം ഗൌതമന്‍റെ മനസ്സിൽ തെളിഞ്ഞു. കടുകുമണികളുടെ കഥ കേള്‍ക്കുമ്പോൾ ഒരു തവണ അവൻ അമ്മയോടു ചോദിച്ചു:
“അവൾ നമ്മുടെ തെരുവിൽ വന്നാൽ മതിയായിരുന്നു, അല്ലേ അമ്മാ? ഏതു വീട്ടിൽനിന്നു വേണമെങ്കിൽ കടുകു കിട്ടുമായിരുന്നല്ലോ.”


നീണ്ടകഥ രണ്ടുഭാഗമായി കലാകൌമുദി 2108, 2109 ലക്കങ്ങളില്‍.

<< കഥ