Sunday, March 29, 2009

വാക്കുകള്‍

വാക്കുകള്‍ ബന്ധിക്കുന്നു വള്ളികള്‍ കണക്കെന്നെ,
വള്ളികള്‍ കണക്കവ പിണഞ്ഞു ഞെരിക്കുന്നു, പെരുമ്പാമ്പിനെപ്പോലെ.
പെരുമ്പാമ്പിനെപ്പോലെന്‍ ചെവിയില്‍ ചീറുന്നവ മോഹനരഹസ്യങ്ങള്‍.

വാക്കുകള്‍ ബന്ധിക്കുന്നു ചങ്ങലകണക്കെന്നെ,
കൈകളും കാലുമവ വരിഞ്ഞുമുറുക്കുന്നു, ആമപ്പൂട്ടിനെപ്പോലെ.
ആമപ്പൂട്ടിനെപ്പോലെ ദ്രവിയ്ക്കാ,തഴുകാതെ, നിത്യത കണക്കവ.
നിത്യത കണക്കവ എന്നെന്നും എന്നോടൊപ്പം തീരാതെ ജീവിക്കുന്നു.

വാക്കുകള്‍ വരിഞ്ഞെന്നെ തളച്ചുകിടത്തുന്നു, തളര്‍വാതത്തെപ്പോലെ.
തളര്‍വാതത്തെപ്പോലെ മാറാവ്യാധിയാകുന്നു, അനുരാഗത്തെപ്പോലെ.
അനുരാഗത്തിലെന്നപോല്‍ അവയില്‍ കടക്കുമ്പോള്‍ ജീവനും സൗന്ദര്യവും
മുക്തിയും നേടുന്നു ഞാന്‍

വിനയരാജിന്റെ ആവശ്യപ്രകാരം സോഫിയാ വൈറ്റിന്റെ ഈ കവിത തര്‍ജ്ജമ ചെയ്തത്‌.

<< മറ്റു കവിതകള്‍

Tuesday, March 17, 2009

ചണ്ഡാലഫെമിനിസ്റ്റ്‌




"ക്ഷമിക്കണം. സുന്ദരനായ നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരുന്നതില്‍ വിഷമമുണ്ട്‌. പക്ഷേ, നിങ്ങളുടെ ഔദ്ധത്യം നിറഞ്ഞ പെരുമാറ്റം എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ്‌. പെണ്ണ്‌ ആണിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപകരണമാണെന്നു വിശ്വസിക്കുന്ന ആണ്‍കോയ്മയാവാം നിങ്ങളുടെ മനസ്സില്‍. അല്ലെങ്കില്‍, ദലിതര്‍ സവര്‍ണ്ണന്റെ ആജ്ഞാനുവര്‍ത്തികളാണെന്നുള്ള ധാരണയാവാം. രണ്ടായാലും, നിങ്ങള്‍ക്കു വെള്ളം കോരിത്തരാന്‍ എനിക്കു മനസ്സില്ല. വേണമെങ്കില്‍ പാളയും കയറുമെടുത്ത്‌ തന്നത്താന്‍ കോരിക്കുടിച്ചോളൂ."

<< തോന്നിയവാസം